കൊച്ചി: ക്രൈസ്തവസമൂഹം പരിപാവനമായി കരുതുന്ന അന്ത്യ അത്താഴത്തെ വികലമായി പ്രദര്‍ശിപ്പിച്ച കൊച്ചി ബിനാലെ സംഘാടകര്‍ മാപ്പ് പറയണമെന്നും ‘മൃദുവാംഗിയുടെ ദുര്‍മൃത്യു’ എന്ന ദൃശ്യരൂപം ബിനാലെയില്നിന്നു പിന്‍വലിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.
ഇനിയും ഇത്തരത്തിലുള്ള ക്രൈസ്തവ അവഹേളനങ്ങള്‍ ഒരു രീതിയിലും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
ബിനാലെയിലെ വിവാദ ചിത്രപ്രദര്‍ശനത്തെക്കുറിച്ച് സാംസ്കാരികവകുപ്പും ആഭ്യന്തരവകുപ്പും കൃത്യമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു .
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ജന. സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവർ പ്രസംഗിച്ചു.